കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് (54) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടയാണ് അന്ത്യം.
ഓഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന പോലീസ് വെടിവെപ്പിൽ സുഷുമ്നനാഡിക്കു പരിക്കേറ്റ പുഷ്പൻ 24-ാം വയസ്സു മുതൽ കിടപ്പിലായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൂത്തുപറമ്പിൽ മന്ത്രി എം.വി. രാഘവനെതിരെ നടത്തിയ സമരം അക്രമാസക്തമാകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരിക്കേറ്റത്.
ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെയുള്ളവർ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ടെ ആശുപത്രിയിലെത്തി പുഷ്പനെ കണ്ടിരുന്നു. പരേതരായ കുഞ്ഞിക്കുട്ടി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശശി, രാജൻ, പ്രകാശൻ, ജാനു, അജിത എന്നിവർ സഹോദരങ്ങളാണ്.
Trending
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു