ന്യൂഡൽഹി: പലസ്തീൻ തീവ്രവാദ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന് ഐക്യദാർഢ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദ ആക്രമണം ഞെട്ടിച്ചുവെന്നും ദുർഘട സമയത്ത് ഇസ്രായേലിനൊപ്പം നിലകൊള്ളുന്നുവെന്നും മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഇസ്രായേലിൽ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇസ്രായേലിലുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ ഹമാസ് വർഷിച്ചു. പിന്നാലെ ഇസ്രായേലും പ്രത്യാക്രമണം തുടങ്ങി. ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഏറ്റുമുട്ടലിൽ ഇതുവരെ 22 ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി