ആലപ്പുഴ: ആലപ്പുഴ മുട്ടാറിൽ പ്ലസ്ടു വിദ്യാർഥി കൂട്ടബലാൽസംഗത്തിനിരയായി എന്ന പരാതി വ്യാജമെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മൊഴി. എന്നാൽ ഈ മൊഴി വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പ്രാഥമിക പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വിശദമായ വൈദ്യ പരിശോധന ഇന്ന് നടത്തും. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴി ഒരു സംഘം ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയില്‍ രാമങ്കരി പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുട്ടനാട് മുട്ടാറില്‍ സ്കൂള്‍ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ 5 പേര് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ വിജനമായ ഉള് വഴിയില്‍വെച്ച് അഞ്ചംഗസംഘം പിടിച്ചുകൊണ്ടുപോയെന്നും പെണ്‍കുട്ടി പറഞ്ഞു. തൊട്ടടുത്തുള്ള ശ്മശാനത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് രാമങ്കരി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരാതിയില്‍ പറയുന്ന സംഭവ സ്ഥലത്ത് പരിശോധന നടത്തി.
പ്രദേശവാസികളുടെയും സ്കൂള്‍ അധികൃതരുടെ മൊഴിയെടുത്തു. സംഭവത്തിനുശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.
