തൃശൂർ: നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ – ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 വൈദ്യുത ബസുകളിൽ, തൃശൂരിന് 100 എണ്ണം ലഭിക്കും. ഇതോടെ തൃശൂർ നഗത്തിലെ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടും. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കുപോലും രണ്ട് ബസ് കയറിയിറങ്ങുകയോ ഓട്ടോയെ ആശ്രയിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്ക് സിറ്റി സർവീസുകൾ തുടങ്ങുന്നതോടെ മാറ്റം വരും. ബസ് സ്റ്റാൻഡുകൾ വികേന്ദ്രീകരിക്കപ്പെടുന്നതിനാൽ, നഗരത്തിലെ സ്റ്റാൻഡുകളിൽ ദീർഘദൂര ബസുകൾ മാത്രമാകും. വൈദ്യുതവാഹനങ്ങൾ പോലെ പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത മാതൃകകൾ അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായകമാകും.സിറ്റി സർവീസുകൾ ഇല്ലാത്ത ഏക കോർപറേഷൻസംസ്ഥാനത്ത് സിറ്റി സർവീസുകളില്ലാത്ത കോർപറേഷനാണ് തൃശൂർ. അതിനാൽ നഗരത്തിൽ സിറ്റി സർവ്വീസുകളും സർക്കുലർ സർവ്വീസുകളും ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പടിഞ്ഞാറെ കോട്ട, അയ്യന്തോൾ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ചെമ്പുക്കാവ്, കിഴക്കെകോട്ട തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രദക്ഷിണമായും അപ്രദക്ഷിണമായും സർക്കുലർ സർവീസുകൾ തുടങ്ങേണ്ടതുണ്ട്. തൃശൂരിലേക്ക് വരുന്ന ദീർഘദൂര ബസുകൾ മാത്രം നഗരത്തിൽ യാത്ര അവസാനിപ്പിച്ച് ബസ് സ്റ്റാൻഡുകളിൽ നിറുത്തിയിടാൻ അനുവദിക്കണം.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി