തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ആണെന്ന് പോലീസ്. കേസില്‍ ലിജീഷ് ഉള്‍പ്പടെ നാല്പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലിജീഷിന് പുറമെ കെ.വി വിമിന്‍, അമല്‍ മനോഹരന്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം പുലര്‍ച്ചെ ഒരു മണിക്ക് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോളാണ് നിര്‍ണായക തെളിവായി പോലീസിന് ലഭിച്ചത്. ലിജീഷ് വിളിച്ച കോള്‍ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടര്‍ന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്.
ഇയാളാണ് ഹരിദാസന് ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിക്കുന്നത്. ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവര്‍ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവര്ത്തകന് ഉള്‍പ്പെടുന്ന സംഘത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്നു.
ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നില്‍ തയ്യാറായി നിന്നു.
രണ്ട് ബൈക്കുകളിലായിരുന്നു ഇവര്‍ എത്തിയത്. തുടര്‍ന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു.