തിരുവനന്തപുരം : പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ സർക്കാർ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. മണ്ടൻ തീരുമാനത്തിന്റെ ഫലമായിട്ടാണ് ഇ പ്പോൾ അതിൽനിന്നു പിൻവാങ്ങേണ്ടി വന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പരിശോധനയ്ക്കു പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും, ഓരോ തീരുമാനമെടുത്തു മാറ്റേണ്ടിവരുന്നതു പ്രവാസി വിഷയത്തിൽ സർക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി