കൊച്ചി: സ്വര്ണ്ണക്കടത്തിനൊപ്പമുള്ള മയക്കുമരുന്നു റാക്കറ്റുമായി ബിനീഷ് കൊടിയേരിക്കുള്ള ബന്ധം ഉറപ്പാക്കുന്ന മൊഴി പുറത്ത്. മയക്കുമരുന്നു മാഫിയക്കൊപ്പം ഹോട്ടല്‍ വ്യവസായത്തിന് ബിനീഷ് പണം നല്‍കിയെന്ന അനൂബ് മുഹമ്മദിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ആന്റി നാര്‍കോട്ടിക്ക് വിഭാഗത്തിന് നല്കിയ മൊഴിയിലാണ് ബിനീഷിനെക്കുറിച്ച് പരാമര്‍ശം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ് മാധ്യമങ്ങളോട് ബിനീഷ് കോടിയേരിയും അനൂബ് മുഹമ്മദും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. മയക്കുമരുന്നു കേസ്സുമായി ബന്ധപ്പെട്ടവര്‍ സ്വപ്നയുമായി ഇടപാടുകള്‍ നടത്തുന്നവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ബിനീഷിന്റെ പേരും പുറത്തുവന്നത്.
ബംഗളൂരുവില്‍ സ്വപ്ന പോയതും അവിടെ സഹായിക്കാന്‍ തയ്യാറായവരും തമ്മിലുള്ള ബന്ധമാണ് അന്വേഷണ സംഘം വിശകലനം ചെയ്തത്. സ്വപ്ന ബംഗളൂരിൽ പിടിയിലായത് ജൂലൈ പത്തിനായിരുന്നു. അന്നു തന്നെ അനൂബിന്റ ഫോണിലേക്ക് ബിനീഷ് വിളിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയും പുറത്തുവിട്ടിരുന്നു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE