തിരുവനന്തപുരം: നെടുമങ്ങാട് ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്നി (44) പേവിഷബാധയേറ്റ് മരിച്ചു. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്കരിച്ചു.
Trending
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
- സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
- ഏക സാക്ഷിയും മൊഴിമാറ്റി; ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാൻ പൊലീസ്
- കോഴിക്കോട് നിന്ന് വഴിയാത്രക്കാരന്റെ ഫോൺ തട്ടിപ്പറിച്ചു, കേസിൽ നിന്ന് രക്ഷപ്പെടാൻ ലോറി ഡ്രൈവറായി, ഒടുവില്‍ പിടിയിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും
- ബഹ്റൈനില്‍ പെരുന്നാളിന് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന് 4,000 കുടുംബങ്ങള്‍ക്ക് ബലിമാംസം വിതരണം ചെയ്തു
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി വിലക്ക് ജൂണ്‍ 15 മുതല്‍
- ഓസ്ട്രിയയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അപലപിച്ചു