ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
Trending
- ഭരണവിരുദ്ധ വികാരത്തിന്റെ കാരണം പഠിക്കാൻ സിപിഎം കേന്ദ്രനേതൃത്വം; തെറ്റുതിരുത്തലിന് മാർഗരേഖ തയ്യാറാക്കും
- പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ. എ.എ. ഹക്കിമിന്
- എല്‍.ഡി.എഫിനെ നയിക്കാൻ സി.പി.എമ്മിന് അര്‍ഹതിയില്ലെന്ന് സി.പി.ഐ. തിരിച്ചറിയണം: എം.എം. ഹസന്
- ‘എന്നെ ബലിയാടാക്കി, ആക്രമിക്കപ്പെട്ടപ്പോൾ അമ്മയിൽ നിന്നു പോലും ഒരാൾ പിന്തുണച്ചില്ല’: ഇടവേള ബാബു
- ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്
- സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം: കണ്ണൂരിൽ സി.പി.എം. ബ്രാഞ്ച് അംഗത്തെ പുറത്താക്കി
- കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
- ഒരു കെട്ടു കഥയിലൂടെ… പ്രവാസി മലയാളി ഇടത്തൊടി ഭാസ്ക്കരന്‍ ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക്