വണ്ടിപ്പെരിയാറിൽ ദലിത് പെൺകുട്ടി പീഢനത്തിരയായ കേസിൽ പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണ് . കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവർത്തകനാണ് . അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു .തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ്. വാഴൂർ സോമൻ എംഎൽഎ അടക്കമുള്ള സിപിഎം – സിപിഐ നേതാക്കൾ ശ്രമിച്ചത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ എംഎൽഎ പരമാവധി ശ്രമിച്ചു . ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴിഞ്ഞ 3 വർഷമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ രക്ഷിക്കാനായി പോലീസും , പ്രോസിക്യൂഷനും ഒത്തുകളിച്ചു. തെളിവുകൾ കോടതിയിൽ എത്തിച്ചില്ല. വാളയാർ കേസ് അട്ടിമറിച്ച അതേ മാതൃകയിലാണ് വണ്ടി പെരിയാർ കേസും എൽഡിഎഫ് നേതാക്കൾ അട്ടിമറിച്ചത്.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്