മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.
ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Trending
- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു

