മനാമ: ബഹ്റൈനികളുടെ ബന്ധുക്കൾക്കും വിദേശികളായ ഭാര്യാഭർത്താക്കന്മാർക്കും എൻട്രി വിസയും താമസാനുമതിയും നിയന്ത്രിക്കുന്ന കരട് തീരുമാനത്തിന്റെ മെമ്മോറാണ്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര യോഗത്തിലാണ് മന്ത്രിസഭ തീരുമാനത്തിന് അനുമതി നൽകിയത്. അഞ്ച് എംപിമാർ നിർദ്ദേശിച്ച പദ്ധതി പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയും യോഗത്തിൽ ശുപാർശ ചെയ്തു. എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
