തിരുവനന്തപുരം : തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാൻ സീറ്റുകൾ വെട്ടിപ്പൊളിച്ചതിനെ വിമര്‍ശിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. സംഭവം പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും നമ്മുടെ നാട്ടിൽ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കുന്നതിന് വിലക്കില്ലെന്നും മേയർ പറഞ്ഞു. മറിച്ച് വിശ്വസിക്കുന്നവർ ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് ജീവിക്കുന്നത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് സന്ദർശിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ മേയർ ആര്യ രാജേന്ദ്രൻ അഭിനന്ദിച്ചു. പ്രശ്നമായ ബസ് ഷെല്‍ട്ടര്‍ അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാത്തതുമാണ് എന്ന് മേയര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Trending
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64കാരന് ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും
- നബാര്‍ഡിൻറെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി
- എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു: ഇനി രാഷ്ട്രീയ രംഗത്തേക്ക്
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപകൂടി
- സിസിബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024 , എൽദോ എഡിസൺ വിജയി
- മനുഷ്യക്കടത്ത് തടയൽ നടപടികൾ: ബഹ്റൈന്‍ തുടർച്ചയായ ഏഴാം വർഷവും ടയർ 1 പദവി
- 2026ല്‍ ബഹ്റൈന്‍ 93ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കും
- കയറ്റുമതി ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണം: മന്ത്രി സജി ചെറിയാൻ