കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു. ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയിൽ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നത്, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. കേരളത്തിന്റെ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ കൺവീനർ ശ്രീ. ഭാസുരാംഗൻ, ദേശീയ ക്ഷീര വികസന ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Trending
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല്‍ നല്കി ആദരിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്‍
- ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ പത്രപ്രവര്‍ത്തന അവാര്‍ഡ്: അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി
- ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സിലിന്റെ അംഗീകാരം
- മുംബയ് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
- തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി
- പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി