തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ഇരയാവുന്ന മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദൻ മനസിലാക്കണം. ഭീഷണിക്ക് മുമ്പിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ല. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാദ്ധ്യമങ്ങളോട് കുതിര കയറുന്നത്. എന്നാൽ ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിൻ്റെ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Trending
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു
- ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണം: അറബ്- ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു
- ക്യൂബൻ ഉപപ്രധാനമന്ത്രി മാർട്ടിനെസ് ഡയസുമായി സംസ്ഥാനമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി
- പ്രവാസികൾക്ക് വലിയ അവസരം; പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയം : മന്ത്രി പി രാജീവ്
- കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു