തിരുവനന്തപുരം : 13 ലക്ഷം ചിലവഴിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഘാന യാത്ര ഇന്ന്. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾക്ക് അവസാനമില്ല. സ്പീക്കറുടെ യാത്രയുടെ ചിലവിനായി വൻതുക അനുവദിച്ച് ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ വിദേശ യാത്രയ്ക്കായി ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഘാനയിൽ നടക്കുന്ന 66-ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ വിദേശ യാത്ര. യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് നിയമസഭാ സെക്രട്ടറിയേറ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു.
ഇന്ന് മുതൽ ഒക്ടോബർ ആറ് വരെയാണ് ഷംസീറിന്റെ ഘാന സന്ദർശനം. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കും. ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തയാറെടുക്കുന്നതിനിടെയാണ് സ്പീക്കറുടെ ഘാന യാത്ര.
Trending
- ഖബര്‍സ്ഥാനില്‍നിന്ന് എയര്കണ്ടീഷറുകളും വാട്ടര്‍ പമ്പുകളും മോഷ്ടിച്ചു
- ബഹ്റൈനില്‍ നേരിയ മൂടല്‍മഞ്ഞ്; കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈന്‍ ടൂറിസം മന്ത്രാലയവും കാനൂ മ്യൂസിയവും ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ മൂന്നാമത് ഡിജിറ്റല്‍ ബിസിനസ് ചാമ്പ്യന്‍സ് ഓവര്‍സീസ് പ്രോഗ്രാം ആരംഭിച്ചു
- മാറായി 2025 മൃഗ- കാര്ഷികോല്പന്ന പ്രദര്‍ശനം ഡിസംബര്‍ 9ന് തുടങ്ങും
- ബഹ്റൈനില്‍ 9 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നിയമനടപടി
- മനാമയ്ക്ക് ലോകത്തെ മുന്‍നിര ബിസിനസ് യാത്രാ ലക്ഷ്യസ്ഥാനത്തിനുള്ള വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്
- ‘വി റൈറ്റ് ഇന്‍ അറബിക്’ മത്സരം സമാപിച്ചു



