കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. ആക്രമണ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടു കോൺഗ്രസ് പ്രവർത്തകരും ഓരോ തൃണമൂൽ ബി ജെ പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദിൽ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കത്തിച്ചു. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വെെകുന്നേരം അഞ്ച് മണിയ്ക്കാണ് അവസാനിക്കുന്നത്.73,887 സീറ്റുകളിലേയ്ക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ മുൻപും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുച്ച്ബിഹാറിൽ തൃണമൂൽ – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി ജെ പി പ്രവർത്തകർക്ക് വെടിയേറ്റു.എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹെെക്കോടതി വീണ്ടും നിർദേശിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
Trending
- മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
- ധനമന്ത്രി നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന; കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ- തൊഴിലാളി സൗഹൃദ സംസ്ഥാനം: മന്ത്രി വി ശിവൻകുട്ടി
- ബഹ്റൈൻ വാർത്താവിനിമയ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
- തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമം; ആശുപത്രി അടിച്ചുതകർത്തു, പ്രതികൾ പിടിയിൽ
- കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
- മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
- ഓപ്പറേഷന് ഡി ഹണ്ട്: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു, സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര് അറസ്റ്റില്‍
- കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ