ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധവേട്ട. ജമ്മു മേഖലയിലുള്ള റിയാസി ജില്ലയിലെ പിർ പഞ്ചൽ നിരകളിൽ നിന്നാണ് ആയുധശേഖരങ്ങൾ പിടിച്ചെടുത്തത്. ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. എ കെ 47, എസ്എൽആർ റൈഫിൾ, 303 ബോൾട്ട് റൈഫിൾ, പിസ്റ്റളുകൾ, മാഗസിനുകൾ, ഗ്രനേഡുകൾ, റേഡിയോ സെറ്റ് എന്നിങ്ങനെയുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.