ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹർമ്മയം ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. വാങ്ഖേയ് നിങ്തെം എന്ന സ്ഥലത്ത് ഒക്ടോബർ 14 ന് ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ബാരിഷ് ശർമ്മയെ അറസ്റ്റ് ചെയ്തത്. ഒരു വനിത അടക്കം അഞ്ച് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജാരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. 20 ഓളം പേർ ചേർന്ന് ഒരാളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ഇതിനിടെ സംഘം നടത്തിയ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ മറ്റ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് അറസ്റ്റ് ചെയ്തത്. കര്‍ഫ്യു ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും പുറമെ ആയുധ നിയമപ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒക്ടോബർ 14-ന് രാത്രി 10:30-ഓടെ, ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർഫ്യൂവിനിടെ, 20-ഓളം ആയുധധാരികളായ ആളുകൾ ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. പ്രദേശവാസിയായ മീരാ പൈബിസും ക്ലബ്ബ് അംഗങ്ങളും പ്രതികളെ തടയാൻ ശ്രമിതച്ചപ്പോഴാണ് സംഘം വെടിയുതിർത്തത്.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി