ഫ്ലോറിഡ : അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ കോട്ടയം പിറവം സ്വദേശിനി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിയ ശേഷം കാർ കയറ്റിക്കൊന്നു. ഇയാളെ പോലീസ് പിടികൂടി. കുറെ നാളുകളായി യുവതിയും ഭർത്താവും പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ ജോലി ചെയ്യുന്ന കോറൽ സ്പ്രിംഗ്സിലെ ഹോസ്പിറ്റലിൽ നിന്നും ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ ഇരിക്കുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വന്ന സംശയമാണ് കൊലക്ക് കാരണമെന്നാണ് സൂചന. മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തു നിന്ന ഭർത്താവ് പതിനേഴു വട്ടം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അവശയായി നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി വാഹനമോടിച്ച് കയറ്റുകയും ചെയ്തു.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’