തിരുവനന്തപുരം : ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ലോക കേരളസഭ ധൂർത്തിനു പര്യായം ആയി മാറുകയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ താമസ-ഭക്ഷണ ചെലവുകൾ.ജനുവരി 1,2, 3 തീയതികളിൽ രണ്ടാം ലോക കേരളാ സഭാ സമ്മേളനം നടന്നത്.രണ്ടാം ലോക കേരള സഭ യിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരുകോടി രൂപ എന്ന വിവരം വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. ഭക്ഷണത്തിന് മാത്രം 60 ലക്ഷം രൂപയാണ് ചെലവഴിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു സമ്മേളനത്തിൽ ചില പ്രതിനിധികൾ നേരത്തെ എത്തിയെന്ന് ചിലർ വൈകിമാത്രം മടങ്ങിയെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.രേഖകൾ പ്രകാരം ലോക കേരള സഭയിയിൽ പങ്കെടുത്ത ഒരാളുടെ പ്രഭാത ഭക്ഷണത്തിന് 500 രൂപയും നികുതിയും, ഉച്ചയൂണിന് 1,900 രൂപയും നികുതിയും,ടിന്നെറിന് 1700 രൂപയും നികുതിയും ആണ് .ഗൾഫിൽ ഉൾപ്പടെ ഭക്ഷണത്തിനും, വാടകയ്ക്കും ,വൈദുതി ബിൽ അടക്കാനും ബുദ്ധിമുട്ടുന്ന പ്രവാസികളുടെ പേരിൽ നടത്തുന്ന ഇത്തരം പൊങ്ങച്ചങ്ങൾക്ക് വൻ പ്രതിക്ഷേധമാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രവാസികൾ നടത്തുന്നത്.
Trending
- വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ
- തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീടിനുള്ളിൽ മരിച്ച നിലയിൽ
- അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ആം ആദ്മി പാര്‍ട്ടി
- സര്‍ക്കാരിന്റേത് കള്ളക്കണക്ക് : വി.മുരളീധരൻ
- വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം
- ഡോ. ഖാലിദ് അഹമ്മദ് മുഹമ്മദ് ഹസൻ ബഹ്റൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡയറക്ടർ ജനറൽ
- ബഹ്റൈന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റിയുടെ സംഭാവന പ്രശംസനീയം: ഇന്ത്യൻ അംബാസഡർ
- വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്; 75,000 രൂപ ഒരു മൃതദേഹം സംസ്കരിക്കാന്‍; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി