
മനാമ: ബഹ്റൈനിൽ സ്വദേശിവത്കരണ ക്വോട്ടയിൽ ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. ഈ നിയമം പാലിക്കാത്ത കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർവരെ എന്ന ക്രമത്തിൽ ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം. ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
