തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിലെത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ജൂൺ 14ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്.
വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.
Trending
- എസ്.എഫ്.ഐ. ചോരക്കൊതി മാറാത്ത ക്രിമിനൽ സംഘം: വി.ഡി. സതീശൻ
- ‘ഗുരുവായൂർ അമ്പല നടയിൽ’ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു
- കുവൈത്തിലെ തീപിടിത്തം; 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്; ഇന്ത്യക്കാരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വീതം
- പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
- കഫേയിൽ ഗെയിം കളിക്കുന്നതിനിടെ മരണം, ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാർ അവഗണിച്ചത് 30 മണിക്കൂറോളം
- ഹാത്രാസ് ദുരന്തത്തിൽ മരണം 130 കടന്നു: പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ
- ‘നീറ്റ് വിശ്വാസ്യത നഷ്ടമായി’; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്നും നടൻ വിജയ്
- ക്യാമ്പസുകളിൽ എസ്എഫ് ഐ ഗുണ്ടായിസം, മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രന്