തൃശ്ശൂര്‍: കൊടിസുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷന്‍സംഘത്തിന്റെ അവകാശവാദം.
ഫ്ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിന്‍ഷാദിനെ ക്വട്ടേഷന്‍സംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ബിന്‍ഷാദിന്റെ അക്കൗണ്ട് നമ്പറും ഇവര്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ ബിന്‍ഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവര്‍ കൂടിയാലോചിച്ചശേഷം ഈ വിവരം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് ബിന്‍ഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിന്‍ഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയില്‍ അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ ആരോപിക്കുന്നു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍