കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വൈകാതെ ചേരും. കാറ്റാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ കൂട്ടിയോജിപ്പിച്ച് വ്യക്തത വരുത്താനാണ് പോലീസിന്റെ ഇനിയുള്ള ശ്രമം. പ്രതി പദ്മകുമാറുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെ മൊഴിയെടുക്കും. തമിഴ്നാട്ടിലെ ബന്ധങ്ങളും പരിശോധിക്കും. സംഭവം നടന്നയിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സംഭവത്തില്‍ ആദ്യം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചതിനുപിന്നില്‍ മറ്റുതരത്തിലുള്ള ഇടപെടലുണ്ടായതായും സംശയമുണ്ട്. ഇതിനായാണോ പദ്മകുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.പൂയപ്പള്ളി എസ്.എച്ച്.ഒ.യാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Trending
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തി
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു