ബംഗളുരു: ദ കേരള സ്റ്റോറി ചിത്രത്തിനെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചായിരുന്നു കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. കേരള സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നവരാണ്. പെൺകുട്ടികൾ ഭീകരതയിലേയ്ക്ക് എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായകനും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണന്റെ മകനുമായ യദു വിജയകൃഷ്ണൻ രംഗത്തെത്തിയിരുന്നു.. കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിലെത്തിയ ചിത്രം റിലീസിന് മുന്നേ വിവാദമായിരുന്നു. തിരക്കഥ എഴുതിയ യദുവിന്റെ പേര് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്താതെയും പ്രതിഫലം നൽകാതെയുമാണ് അണിയറ പ്രവർത്തകർ തഴഞ്ഞതെനാണ് ആക്ഷേപം.
Trending
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം
- സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ