കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ.യെ കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 16 മണിക്കൂർ നീണ്ടു. ചൊവ്വാഴ്ചയും കെ.എം. ഷാജിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ ഉണ്ട്. അതിനായി പത്തു ദിവസം സമയം അനുവദിച്ചു. വീടുണ്ടാക്കാനുള്ള പണം ലഭിച്ചതു സംബന്ധിച്ച് കഴിഞ്ഞ ദിവസത്തെ മൊഴികളിൽ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരൻ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നൽകിയതിന്റെ രേഖകളും ഹാജരാക്കി. തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകൾ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി.

Trending
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ

