തിരുവനന്തപുരം∙ ജെഡിഎസ് ഇനിമുതൽ സംസ്ഥാന പാർട്ടിയാണെന്നും ദേശീയനേതൃത്വവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ.കൃഷ്ണൻകുട്ടി. യഥാർഥ ജനതാദൾ ഞങ്ങളാണ്. പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് ജനതാദൾ കെട്ടിപ്പടുത്തത്. ആ പ്രത്യയശാസ്ത്രത്തെ ഞങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
‘ഇന്ത്യ’ സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് ഇല്ലെന്നു സിപിഎം
‘‘ചർച്ചകളെല്ലാം അവസാനിച്ചു. ദേശീയ നേതൃത്വത്തോട് യാത്ര പറഞ്ഞു പിരിഞ്ഞതാണ്. വ്യക്തികളുടെ പേരിലുണ്ടായ പാർട്ടിയല്ല ജെഡിഎസ്. ആ ആശയമുള്ള ആളുകളുടെ യോജിപ്പാണ് ആവശ്യം. കേരളത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ഉദ്ദേശ്യം ’’– കൃഷ്ണൻകുട്ടി വിശദീകരിച്ചു. ഒരു പാര്‍ട്ടിയിലും ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
Trending
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും