കുമളി: ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ വനമേഖലയിൽ തന്നെ തുടരുന്നത് ആശങ്കയുയർത്തുന്നു. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പനെന്നാണ് സൂചന. ഉൾക്കാട്ടിലായതിനാൽ റേഡിയോ കോളറിൽ നിന്ന് കൃത്യമായ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.അതേസമയം, അരിക്കൊമ്പന്റെ കൃത്യമായ സിഗ്നൽ വിവരം കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പരാതിപ്പെടുന്നു. ഇക്കാരണത്താൽ അരിക്കൊമ്പന്റെ നീക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ പറഞ്ഞു. പത്തുപേരെ കൊലപ്പെടുത്തിയ ആനയാണ് അരിക്കൊമ്പനെന്ന സംസാരം തമിഴ്നാട്ടിൽ പരക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തുന്നത് ഭീതിജനകമായ സാഹചര്യമുണ്ടാക്കുന്നു.കഴിഞ്ഞ ദിവസം രാത്രി മേഘമല ഹൈവേസ് ഡാമിന് സമീപമിറങ്ങിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. വിരട്ടിയോടിക്കാനെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. ഇടയ്ക്കിടയ്ക്ക് ആനയിറങ്ങുന്ന സാഹചര്യമുണ്ടായതോടെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. അരിക്കൊമ്പൻ പിൻവാങ്ങുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്.അരിക്കൊമ്പൻ തിരികെ ജനവാസ മേഖലയിലേയ്ക്ക് കടക്കാതിരിക്കാൻ കേരളാ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിരീക്ഷണം നടക്കുന്നുണ്ട്. മംഗളാ ദേവീക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം പരിഗണിച്ച് കൂടുതൽ വനപാലകരെ നിയോഗിച്ചിരുന്നു. ആന ജനങ്ങളെത്തുന്ന പ്രദേശത്ത് എത്തിയാൽ പടക്കം പൊട്ടിച്ച് കാട്ടിലേയ്ക്ക് തന്നെ മടക്കാനാണ് നീക്കം.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്