ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തിരയുന്ന ഭീകരരുടെ പട്ടികയിലുണ്ടായിരുന്ന ഐ.എസ്.ഭീകരന് പിടിയിലായതായി ഡല്‍ഹി പോലീസ്. പിടികിട്ടാപ്പുള്ളിയായ ഐ.എസ്. ഭീകരനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. പുണെയിലെ ഐ.എസ്. മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റ്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് എന്‍.ഐ.എ. മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഷാനവാസിനെ കണ്ടെത്താന്‍ പുണെ പോലീസും ഡല്‍ഹി പോലീസും എന്‍.ഐ.എയും അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പുണെയില്‍ വെച്ച് അറസ്റ്റിലായ ഇയാള്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് വ്യാജപേരില്‍ ഡല്‍ഹിയിലെത്തി താമസം തുടരുകയുമായിരുന്നു. ഇയാള്‍ ഡല്‍ഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുണെ പോലീസും എന്‍.ഐ.എയും ഡല്‍ഹി പോലീസിന്റെ സഹായത്തോടെ തലസ്ഥാനനഗരം കേന്ദ്രീരകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്‍ജിനീയറായ ഇയാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീങ്ങുക, രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നീ ലക്ഷ്യത്തോടെയാ പ്രവര്‍ത്തിച്ച സ്ലീപ്പര്‍സെല്ലിന്റെ ഭാഗമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും രാസദ്രാവകളും ഇയാളുടെ പക്കല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Trending
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
- പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
- 19 വർഷം പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ച തങ്കമണിയിലെ ബിനീത; 2006ല്‍ മുങ്ങിയ പിടികിട്ടാപുള്ളി ഒടുവിൽ കുടുങ്ങി
- നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്