ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനം നല്കി ഇന്ത്യ. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചൈനയില്‍ നിന്ന് ബിസിനസ് അവസാനിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി 461,589 ഹെക്ടര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യവസായങ്ങളുള്ള 115,131 ഹെക്ടര്‍ സ്ഥലം ഇതില്‍ ഉള്‍പ്പെടും. വിദേശ കമ്പനികള്‍ ബിസിനസ് ആരംഭിക്കാന്‍ സ്ഥല ലഭ്യതക്കാണ് മുന്‍ഗണന നല്‍കുന്നത്. നിര്‍മ്മാണ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പത്തോളം വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്കല്‍, മരുന്ന് നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. വൈദ്യുതി, വെള്ളം, റോഡ് എന്നിവയുടെ ലഭ്യതയാണ് കമ്പനികള്‍ക്ക് ആവശ്യം.
Trending
- അന്തിമ കണക്കായി; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്
- അമേത്തിയിൽ പത്രിക നൽകി സ്മൃതി ഇറാനി
- ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ കനേഡിയൻ നേതാക്കൾ; പ്രതിഷേധമറിയിച്ച് ഇന്ത്യ
- ‘ആയിരത്തോളം സ്ത്രീകളെ പീഡിപ്പിച്ച ആളാണ് പ്രജ്വൽ, അയാളുമായി വേദി പങ്കിട്ടയാളാണ് മോദി’: പ്രിയങ്ക
- മുഖ്യമന്ത്രിയുടെ അറസ്റ്റ് വിദ്യാർഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല: ദില്ലി കോടതി
- ഇന്ത്യൻ സ്കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു
- സിപിഎം 12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി
- സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു