മനാമ: യു.എ.ഇ സന്ദർശനത്തിനുശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ മടങ്ങിയെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ ഹമദ് രാജാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെക്കുറിച്ച് അവർ സംസാരിച്ചു. കൂടുതൽ പുരോഗതിയും വികസനവും ഇരുരാജ്യങ്ങൾക്കും നേടാൻ കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന സഹകരണവും അവലോകനം ചെയ്തു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെയും (ജിസിസി) അറബ് ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളിലും കൂടിയാലോചനകൾ തുടരാനും തീരുമാനമായി. യുഎഇ സന്ദർശനത്തിന് ശേഷം ബഹറിനിൽ മടങ്ങിയെത്തിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ സ്വീകരിച്ചു.
Trending
- അടിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ, യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാൻ നീക്കം, ട്രംപ് ചതിച്ചെന്ന് വിലയിരുത്തൽ
- അനധികൃത ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്കി; ബഹ്റൈനില്‍ 10 പേര്‍ക്ക് തടവുശിക്ഷ
- മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചടങ്ങിലേക്ക് ക്ഷണമില്ല; പരിഭവം പരസ്യമാക്കി പി പി ദിവ്യ
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരന് 15 വര്‍ഷം തടവ്
- ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ല; ട്രംപിനെതിരെ വിമർശനവുമായി രാജ്നാഥ് സിംഗ്, ‘ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ല’
- സ്ത്രീയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നാലു വിദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ്
- ‘വോട്ട് കൊള്ള’ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയേറുന്നു, സ്ഫോടാനാത്മകമെന്ന് സിപിഎം; ‘വോട്ട്ചോരി.ഇൻ’ വെബ്സൈറ്റ് തുറന്ന് പ്രചരണം ശക്തമാക്കി രാഹുൽ
- ഉച്ചവിശ്രമത്തിന് റൂമിലെത്തി, കാണാതായതോടെ സുഹൃത്തുക്കൾ തിരക്കിയെത്തി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു