തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്നാകരനാണ് ചുമതല. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടിവിന്റെതാണ് തീരുമാനം. സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്കുന്നതിനു 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സിപിഐ എക്സിക്യൂട്ടീവ് അംഗം കെകെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ആര് രാജേന്ദ്രന്, സികെ ശശിധരന്, പി വസന്തം എന്നിവരായിരുന്നു അംഗങ്ങള്‍. അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയശേഷമാണ് നടപടിയെടുത്തത്.
Trending
- തായ്ലന്ഡ്- കംബോഡിയ വെടിനിര്‍ത്തല്‍ കരാര്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വസ്ത്രക്കടകളില്‍ ഓഫറുകള്‍: സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു
- സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി
- ഹരിതവൽക്കരണ പദ്ധതിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പങ്കാളികളായി
- ബഹ്റൈനിൽ വള്ളുവനാടൻ ഓണസദ്യയോടെ എൻ.എസ്.എസ് കെ എസ് സി എ യുടെ വ്യത്യസ്തമായ ഓണാഘോഷം
- ശബരിമല സ്വർണ്ണക്കൊള്ള: പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് വിഡി സതീശൻ
- പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി



