കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി രംഗത്തെത്തിയത്.
പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Trending
- നവകേരള സര്‍വേ നയപരമായ തീരുമാനം, കേരളം സുപ്രീം കോടതിയില്‍
- ജയലക്ഷ്മി സില്‍ക്സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്മെന്റ്
- പാകിസ്ഥാനും സൂപ്പര്‍ എട്ടില്‍, കളിക്കേണ്ടത് വമ്പന്മാര്ക്കെതിരെ; അവസാന മത്സരത്തില്‍ നമീബിയക്കെതിരെ കൂറ്റന്‍ ജയം
- റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്റ് അൽ നഹ്യാന്റെ വമ്പൻ തീരുമാനം, ‘1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും’
- ഗുരുവായൂര്‍ പത്മനാഭന് ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ മൂന്ന് കൊമ്പന്മാരുടെ പുഷ്പാര്‍ച്ചന
- വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്
- ശബരിമല നെയ് ക്രമക്കേട്: 29 ശാന്തിക്കാരും 3 ഓഫീസര്‍മാരും പ്രതികളെന്ന് വിജിലൻസ്
- വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ
