കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മിയാണ്(30) പിടിയിലായത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലർച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തൽക്ഷണം രാജലക്ഷ്മി കൊല്ലപ്പെടുകയും ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പത്തുവർഷം മുമ്പ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനിടെയാണ് ഇരുവരും പ്രിയദർശിനി കോളനിയിലെ വീട്ടിലേക്കു താമസം മാറുന്നത്. അടുത്തിടെയായി രാജലക്ഷ്മിക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് രാജ ഭാര്യയെ മർദ്ദിക്കുമായിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.
സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇക്കാര്യം അയൽവാസികളോട് പറയാൻ രാജയുടെ അമ്മ വീടിന് പുറത്തിറങ്ങിയ സമയമാണ് കൊലപാതകം നടന്നത്. ഈ സമയം ആറു വയസുള്ള മകൾ മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. കൊലനടത്തിയശേഷം രാജ അവിടെനിന്ന് ഓടിരക്ഷപെട്ടു.
തേയിലത്തോട്ടതിനുള്ളിൽ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് പൊലീസിൽ വിവരം നൽകുകയും നാട്ടുകാർ സംഘടിച്ചെത്തി പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.