മക്ക: ജി.സി.സി. രാജ്യങ്ങളിലെ ഹജ്ജ് മിഷന് മേധാവികളുടെയും പ്രതിനിധികളുടെയും വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പങ്കെടുത്തു.
സൗദി അറേബ്യ തീര്‍ത്ഥാടകര്‍ക്കായി നല്കുന്ന പ്രധാന സൗകര്യങ്ങളെ ശൈഖ് അല്‍ ഖത്താന്‍ പ്രശംസിച്ചു. ഈ ശ്രമങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് അതിന്റെ പദ്ധതികള്‍ നടപ്പിലാക്കാനും ബഹ്റൈനില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും സഹായിക്കുകയും ഹജ്ജിലുടനീളം അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ്, സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി