
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ ഒന്നാമത് നേമവും രണ്ടാമത് വട്ടിയൂര്‍ക്കാവുമാണ്. വിജയസാധ്യതയേറിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിൽ മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്. ശ്രീലേഖ നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വട്ടിയൂര്‍ക്കാവില്‍ നിന്നും ബിജെപിക്കായി ജനവിധി തേടാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന് ജി.കൃഷ്ണകുമാര്‍. ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ താല്പര്യമറിച്ചെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. കോര്പറേഷന് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചുമതല വഹിച്ച അനുഭവത്തിന്റെ ബലം തുണക്കുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ വോട്ട് നിലയില്‍ ബിജെപി ആയിരുന്നു മുന്നില്‍.


