ചെന്നൈ: തമിഴ്നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിൽ 20 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹത്തിന് ജീവൻവെച്ചു. 70 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചെ ത്തിയത്. ഇദ്ദേഹം മരിച്ചെന്ന് എന്ന് കരുതി സഹോദരൻ ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസർ ആവശ്യപ്പെടുകയും, വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസറിൽ വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെ വാങ്ങാൻ എത്തിയ ജീവനക്കാരാണ് മൃതദേഹത്തിന് അനക്കം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാർക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി സംശയമുണ്ട്.
Trending
- സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം
- ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും
- കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാവും’; ‘പ്രവചന’വുമായി കോണ്‍ഗ്രസ് നേതാക്കള്‍
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്