തിരുവനന്തപുരം∙ രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടേതാണ് നടപടി. 2008ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനാണ് ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചത്. അന്ന് ഏരിയ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായം നൽകിയശേഷം 5 ലക്ഷം രൂപ കേസിന്റെ നടത്തിപ്പിനായി മാറ്റിവച്ചു. ഈ തുക രവീന്ദ്രൻനായർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിച്ചതിനെ തുടർന്ന് ജില്ലാ സെക്രട്ടറി വി.ജോയിയെ അന്വേഷണ കമ്മിഷനായി നിയമിച്ചു. വീഴ്ചയുണ്ടായെന്ന കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണുവിന്റെ കുടുംബമോ പാർട്ടിയോ പൊലീസില്‍ പരാതി നൽകിയിട്ടില്ല. വിഷ്ണു കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. കൈതമുക്ക് പാസ്പോർട്ട് ഓഫിസിനു മുന്നിൽ 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്.
Trending
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്



