റിപ്പോർട്ട് : അജു വാരിക്കാട്, ഹ്യുസ്റ്റൺ
ഈ പാൻഡെമിക്കിൻറെ കാലയളവിൽ സാനിറ്റൈസറുകളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാൻ ഉള്ള സാഹചര്യം ഇല്ലാത്തപ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ മോശം ക്വാളിറ്റി സാനിറ്റൈസറുകൾ ഉപയോഗിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. എഫ് ഡി ഐയുടെ അസോസിയേറ്റ് കമ്മീഷണർ ജൂഡി മക്കീൻ പറഞ്ഞു.
ഏപ്രിൽ മുതൽ ഡിസംബർ വരെ എഫ്ഡിഎ പരിശോധിച്ച സാമ്പിളുകളിൽ 84 ശതമാനവും ഗുണനിലവാരം ഇല്ലാത്തത് ആണെന്ന് കണ്ടെത്തി. അതിൽ തന്നെ പകുതിയിലേറെ സാമ്പിളുകളിൽ ഹാനികരമായ മെഥനോൾ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.ചില സാമ്പിളുകളിൽ ഏറ്റവും അപകടകരമായ അളവിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ്. അന്ധത, , നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രയാസം , മരണം, എന്നിവ വരെ ഉണ്ടാക്കാം
ഇതാദ്യമായാണ് രാജ്യത്തുടനീളം ഒരു മരുന്നിൽ ഇറക്കുമതി ജാഗ്രത നിർദേശം എഫ് ഡി ഐ നൽകിയത്.
മെഥനോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് എന്തെങ്കിലും തരത്തിൽ പ്രയാസം (ഓക്കാനം ഛർദിൽ തലവേദന കാഴ്ച മങ്ങൽ) ഉള്ളവർ എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണം.