കൊല്ലം: തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി ഉയര്‍ത്തിയ എസ്സ്റ്റേറ്റ് മാനേജരെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി. കൊല്ലം ചിതറ അരിപ ഓയില്‍ പാം എസ്റ്റേറ്റ് മാനേജരായ എല്‍.പി പ്രതീഷാണ് തോക്ക് ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കൈവശമുണ്ടായിരുന്ന റൈഫിള്‍ ഉപയോഗിച്ചാണ് പ്രദേശവാസികളേയും ആദിവാസികളെയും തൊഴിലാളികളെയും വഴിയാത്രക്കാരായ സ്കൂള്‍ കുട്ടികളെയും ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തൊഴിലാളികള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയതോടെ സംഭവം അന്വേഷിക്കാനെത്തിയ എസ് ഐ സജുവിന് നേരെയും തോക്കു ചൂണ്ടുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ വെടി വയ്ക്കുമെന്ന് പോലീസുകാരെയും ഭീഷണിപ്പെടുത്തി. എസ് ഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കൂടുതല്‍ പോലീസും സ്ഥലത്തെത്തി. കടക്കല്‍ നിന്നു ഫയര്ഫോഴ്സുമെത്തിയതോടെ ഇയാള്‍ കോര്‍ട്ടേഴ്സില്‍ കയറി വാതില്‍ അടച്ചു. കതക് ചവിട്ടിത്തുറന്ന് പോലീസ് അകത്ത് കയറി പ്രതീഷിനെ കീഴടക്കുകയായിരുന്നു. പ്രതീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്