മസ്കറ്റ് : മസ്കറ്റിൽ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കൊണ്ടുവരുന്ന പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് ഒമാൻ. അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി റീഡിങ്ങിനും സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം കൊണ്ടുവരാൻ തീരുമാനിച്ചത്.
രാജ്യത്തെ 60 ശതമാനം പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന റിപ്പേർട്ട്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാൻ അതോറിറ്റി പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.