ദില്ലി: ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂചലനത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെറുവിലും അനുഭവപ്പെട്ടു.
പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇക്വഡോറിലെ ബലാവോയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പെറു അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. ഭൂചലനത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്.