ആലുവ: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ അറസ്റ്റ് ചെയ്തു. കേരളത്തിലെത്തുന്ന കോടികളുടെ രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്ന് കരുതുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ’ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളെ ബംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ല പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയത്. ദിവസങ്ങളോളം പലയിടത്ത് രാപകൽ തമ്പടിച്ച് നിരീക്ഷിച്ചാണ് പ്രതിയെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടിച്ചത്. ഹംഗാര പോൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു. രാസലഹരി നിർമ്മിക്കുന്ന ’കുക്ക്” ആയി വളർന്നു. ഫോൺ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി പണം കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.
Trending
- ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി,’ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി
- ഇമാം മുഹ്സിന് ഹെന്‍ഡ്രിക്സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
- എസ് എൻ സി എസ് കുമാരൻ ആശാൻ – ഒ എൻ വി കുറുപ്പ് സ്മൃതി ‘ഒരു വട്ടം കൂടി ‘ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചു
- ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് : എം.എം. ഹസ്സൻ
- അഴിമതി കേസില്‍ കണ്ടുകെട്ടിയ ജയലളിതയുടെ സ്വത്തുകള്‍ ഇനി തമിഴ്നാടിന്
- ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി
- സെന്റ് പീറ്റേഴ്സ് ഇടവക വികാരിമാർക്ക് സ്വീകരണവും, യാത്ര അയപ്പും നൽകി