കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്. പറവൂര്‍ സ്വദേശി ശശീന്ദ്രന് ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്ഷന് ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം. ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്. കഴിഞ്ഞ ജൂലൈ വരെ ഇയാള്‍ക്ക് വികലാംഗ പെന്ഷന് ലഭിച്ചിരുന്നു. പെന്ഷന് ലഭിക്കുന്നതില്‍ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രന് പറയുന്നത്. സമരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്കി ഒപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ വികലാംഗ പെന്ഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ‘മസ്റ്ററിങ്’ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് പൂര്‍ത്തീകരിച്ചാല്‍ വികലാംഗ പെന്ഷന് നല്‍കും എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം. നല്‍കാനുള്ള പെന്ഷന് കുടിശികയായി തന്നെ നല്‍കും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Trending
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി