കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്. പറവൂര്‍ സ്വദേശി ശശീന്ദ്രന് ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്ഷന് ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം. ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്. കഴിഞ്ഞ ജൂലൈ വരെ ഇയാള്‍ക്ക് വികലാംഗ പെന്ഷന് ലഭിച്ചിരുന്നു. പെന്ഷന് ലഭിക്കുന്നതില്‍ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രന് പറയുന്നത്. സമരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്കി ഒപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ വികലാംഗ പെന്ഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ‘മസ്റ്ററിങ്’ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് പൂര്‍ത്തീകരിച്ചാല്‍ വികലാംഗ പെന്ഷന് നല്‍കും എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം. നല്‍കാനുള്ള പെന്ഷന് കുടിശികയായി തന്നെ നല്‍കും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു



