ഇസ്ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈദ് മിലാദുൻ നബിയോട് അനുബന്ധിച്ച് ആളുകൾ ഒത്തുകൂടുന്നതിനിടെയാണ് മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപം സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ട്. പാകിസ്താനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ചാവേർ സ്ഫോടനങ്ങളിലായി നിരവധി പേർക്ക് ജീവൻ നഷ്ടമായി. ബലൂചിസ്താൻ പ്രവിശ്യയിലെ നബിദിനാഘോഷ റാലിക്കിടെയാണ് ആദ്യം ചാവേർ സ്ഫോടനമുണ്ടായത്. ഇതിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് തെഹ്രീകെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ അപലപിക്കുന്നതായും പള്ളികളും മദ്റസകളും സ്കൂളുകളും പൊതുജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങളും തങ്ങൾ ആക്രമണകേന്ദ്രങ്ങളാക്കാറില്ലെന്ന് തെഹ്രീകെ താലിബാൻ അറിയിച്ചു. ഹാൻഗു മസ്ജിദിന് സമീപമുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ മസ്ജിദ് തകർന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താല്ബാൻ നിഷേധിച്ചതിനാൽ ആരും ഏറ്റെടുത്തിട്ടില്ല.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’