ഉളിക്കല്‍ (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീന്‍ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവന്‍ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാള്‍ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയില്‍ ജോസിനെ ശ്രദ്ധിക്കാന്‍ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോള്‍ മൃതദേഹം കാണുന്നത്’- നാട്ടുകാരന് പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാന്‍ പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്ന് 12 കിലോമീറ്ററോളം കിലോമീറ്റര്‍ അകലെയുള്ള ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും കടകളും സ്കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറോളം ഉളിക്കലില്‍ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ ആനയെക്കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക്
Trending
- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം

