മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് പൊതു ധാര്‍മികതയ്ക്കും സമൂഹ മൂല്യങ്ങള്‍ക്കുമെതിരായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് രണ്ടുപേര്‍ക്ക് മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി.
രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി.
Trending
- ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തകര്‍ത്തു
- പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
- പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ
- അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി ആള് പിടിയിൽ
- `ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
- ഐഒസി ബഹ്റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
- വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്, 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍

