മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയാൻ ഡൽഹി ഹൈക്കോടതി. ആറാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് കോടതി നിർദേശം. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം ഡൽഹി ഹൈക്കോടതി തള്ളി. 2016ലാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് കേന്ദ്ര സർക്കാർ ഔദ്യോഗിക വസതി അനുവദിച്ചത്. കേന്ദ്രമന്ത്രി പദമില്ലാതായിട്ടും അഞ്ച് വര്‍ഷത്തിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി വീണ്ടും ഔദ്യോഗിക വസതി ആവശ്യപ്പെടുകയായിരുന്നു. താമസം നീട്ടാൻ കഴിയില്ലെങ്കിലും സ്വാമിയുടെ നിസാമുദ്ദീൻ ഈസ്റ്റിലെ സ്വകാര്യ വസതിയിൽ സുരക്ഷാ സേവനങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിൻ കോടതിയെ അറിയിച്ചു.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്