കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നായിരുന്നു ശോശാമ്മയുടെ മരണം. അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശോശാമ്മയുടെ സംസ്കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Trending
- 95ാമത് സൗദി ദേശീയ ദിനം: ബി.ടി.ഇ.എ. ടൂറിസം ആഘോഷ പരിപാടി നടത്തും
- ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്സ് ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ഉദ്ഘാടനം ചെയ്തു
- പ്രളയക്കെടുതി: ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ബഹ്റൈന്‍ പോളിടെക്നിക്ക് വഴി തടവുകാര്‍ക്ക് ഓംബുഡ്സ്മാന് വിദ്യാഭ്യാസ അവസരമൊരുക്കും
- നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
- ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ
- സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച
- തായ്ലന്റിലേക്കുള്ള പുതിയ ബഹ്റൈന്‍ അംബാസഡര്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്കി