കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നായിരുന്നു ശോശാമ്മയുടെ മരണം. അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശോശാമ്മയുടെ സംസ്കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Trending
- അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദിൻറെ സിനിമാ ഷൂട്ടിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12കാരൻ്റെ നില ഗുരുതരം
- കെഎംസിസി ഓഫീസും ഓഡിറ്റോറിയവും നാളെ ഉദ്ഘാടനം ചെയ്യും
- മോദി എട്ടിന് റഷ്യ സന്ദര്‍ശിക്കും; എണ്ണ, പ്രതിരോധം തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച
- പുതുതായി നിയമിച്ച ജീവനക്കാരെ തടഞ്ഞു; കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ സംഘർഷം
- അമേരിക്കൻ പേറ്റന്റ് ഓഫീസുമായി ബഹ്റൈൻ കരാർ ഒപ്പുവെച്ചു
- മനുഷ്യക്കടത്ത്: 2023ൽ 50ഉം ഈ വർഷം 17ഉം പരാതികൾ ലഭിച്ചു
- ടിപി ചന്ദ്രശേഖരൻ വധക്കേസ്; മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രിയുടെ ഉത്തരവ്